<?xml version="1.0" encoding="utf-8" ?><feed xmlns="http://www.w3.org/2005/Atom" xmlns:tt="http://teletype.in/" xmlns:opensearch="http://a9.com/-/spec/opensearch/1.1/"><title>@worldfactsmalayalamarticles</title><author><name>@worldfactsmalayalamarticles</name></author><id>https://teletype.in/atom/worldfactsmalayalamarticles</id><link rel="self" type="application/atom+xml" href="https://teletype.in/atom/worldfactsmalayalamarticles?offset=0"></link><link rel="alternate" type="text/html" href="https://teletype.in/@worldfactsmalayalamarticles?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=worldfactsmalayalamarticles"></link><link rel="next" type="application/rss+xml" href="https://teletype.in/atom/worldfactsmalayalamarticles?offset=10"></link><link rel="search" type="application/opensearchdescription+xml" title="Teletype" href="https://teletype.in/opensearch.xml"></link><updated>2026-06-24T08:46:21.657Z</updated><entry><id>worldfactsmalayalamarticles:MgnSdoFln</id><link rel="alternate" type="text/html" href="https://teletype.in/@worldfactsmalayalamarticles/MgnSdoFln?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=worldfactsmalayalamarticles"></link><title>ആസ്ട്രൽ പ്രൊജക്‌ഷൻ</title><published>2020-10-26T07:06:41.859Z</published><updated>2020-10-26T07:07:57.445Z</updated><summary type="html">&lt;img src=&quot;https://teletype.in/files/cc/47/cc47973e-5f24-4e22-b047-e70b6f4a51d9.jpeg&quot;&gt;ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. വിദേശങ്ങളിൽ ഏറെക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം.</summary><content type="html">
  &lt;figure class=&quot;m_original&quot;&gt;
    &lt;img src=&quot;https://teletype.in/files/cc/47/cc47973e-5f24-4e22-b047-e70b6f4a51d9.jpeg&quot; width=&quot;460&quot; /&gt;
    &lt;figcaption&gt;Astral projection&lt;/figcaption&gt;
  &lt;/figure&gt;
  &lt;p&gt;ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. വിദേശങ്ങളിൽ ഏറെക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം.&lt;/p&gt;
  &lt;p&gt;പ്രപഞ്ചം പഞ്ചഭൂത നിര്‍മിതമാണ്. അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. സത്യമെന്നത്‌ ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നതല്ല. ഇന്ദ്രിയങ്ങൾ മായയാണ്. മാതാവിനെയും പിതാവിനെയും ഹനിച്ച്‌ പാരമ്പര്യസിദ്ധമായ അറിവിന്റെ ലോകങ്ങളിലേക്ക്‌ പ്രവേശിക്കണം. എന്നാലേ മായയിൽനിന്നു മുക്തിയുള്ളൂ. പിന്നീട് മാതാപിതാക്കളോടു പശ്ചാത്തപിക്കണം; പ്രായശ്ചിത്തം ചെയ്യണം. അപ്പോഴേ, അറിവുണ്ടാകൂവത്രേ. അതിനായി കടുത്ത ശാരീരിക സാധനകൾ വേണം. ശരീരത്തിന്റെ സ്പന്ദനങ്ങൾ രൂപപ്പെടുന്നതും കടന്നുപോകുന്നതും വരെ അറിയണം. - ഇങ്ങനെയാണ് സാത്താൻ സേവയുടെ സിദ്ധാന്തം. താന്ത്രികവിദ്യയിലേതുപോലെ കടുത്ത മാർഗങ്ങളാണ് സാത്താൻ സേവക്കാരും പരിശീലിക്കുന്നത്.&lt;/p&gt;
  &lt;p&gt;ശരീരം അഞ്ച്‌ കോശങ്ങളോടു കൂടിയതാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. മൃതശരീരത്തിലല്ല, ജീവനുള്ള ശരീരത്തിലാണ് പരീക്ഷണം നടത്തേണ്ടതെന്ന് ഇവർ വിശ്വസിക്കുന്നു. ജീവൻ എന്നത്‌ സ്വന്തമല്ലെന്ന് നിരന്തരം ബോധിപ്പിക്കുന്നത്‌ അന്നമയമാണ്‌. അന്നമയകോശത്തെ പഠിക്കാൻ മുപ്പത്‌ ദിവസം അന്നമൊന്നും കഴിക്കാതിരിക്കണം. അപ്പോൾ സംസാരിക്കാൻ കഴിയാതാകും; കാഴ്ചയില്ലാതാകും. കാമമയകോശമാണ് ആസ്ട്രൽ ബോഡി എന്നറിയപ്പെടുന്നത്. കുശുമ്പ്, ദേഷ്യം, അധമവികാരങ്ങളായ അസൂയ, അസഹിഷ്ണുത, അഹങ്കാരം തുടങ്ങിയവയുടെ കൂടാരം. സഹനശക്തി കുറയുന്നതും പ്രകോപിതരാകുന്നതും ഭയപ്പെടുന്നതും കാമമയത്തിന്റെ അസ്ഥിരത കൊണ്ടാണെന്ന് സത്താൻ സേവക്കാർ പറയുന്നു.&lt;/p&gt;
  &lt;p&gt;പൂർണബോധത്തോടെ ആസ്ട്രൽ ബോഡിയെ (കാമമയ കോശം) ശരീരത്തിൽ നിന്നു ഉയർത്തി വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകും. വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രൽ പ്രൊജക്‌ഷന് നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികൾക്കും തൊടാൻ പോലുമാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താൻ സേവകർ പ്രചരിപ്പിക്കുന്നു.&lt;/p&gt;
  &lt;p&gt;&lt;strong&gt;വേണം മനശക്തി&lt;/strong&gt;&lt;/p&gt;
  &lt;p&gt;മൂന്നു കാര്യങ്ങൾ ആസ്ട്രൽ പ്രൊജക്‌ഷന് നിർബന്ധമായും വേണമെന്നാണ് സാത്താൻ സേവക്കാരുടെ വാദം. അപാര മനഃശക്തി, ഉറച്ച വിശ്വാസം, സ്വയം നിയന്ത്രണം. ഇതൊക്കെ കൺകെട്ടാണെന്ന് വിശ്വസിക്കുന്നവർ ഈ പണിക്ക് പോകരുതെന്ന് ആദ്യമേ ഇവർ ഉപദേശിക്കും. ഉൾബോധത്തിന്റെ തുറന്ന സമീപനം ഈ ക്രിയക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ അസാധാരണ അനുഭവങ്ങളെ സ്വീകരിക്കാതെ മനസ്സ് തള്ളിക്കളയും. സ്വപ്നസമാനമായ അനുഭവമെങ്കിലും ഇത് യാഥാ‌ർഥ്യമാണെന്നും സ്വയം നിയന്ത്രണം മറന്നുപോകരുതെന്നും മുന്നറിയിപ്പുമുണ്ട്.&lt;/p&gt;
  &lt;p&gt;പൂർണ നിശബ്ദമായ മുറിയാണ് ആസ്ട്രൽ പ്രൊജക്‌ഷന് പൊതുവെ തെരഞ്ഞെടുക്കുന്നത്. അരണ്ട ചുവന്ന വെളിച്ചം നല്ലതാണ്. കട്ടിലിൽ മലർന്ന് കിടക്കണം. ചിന്തകളെ പൂർണമായി ഒഴിവാക്കണം. മനസ്സും ശരീരവും ശാന്തമാകണം. പേശികൾ അയച്ചിടണം. യാതൊരു ബലംപിടുത്തവും പാടില്ല. ഏതാനും മിനിറ്റുകൾ ദീർഘ ശ്വാസോച്ഛ്വാസം എടുക്കണം. മുറിയിൽ ശ്വാസനിശ്വാസത്തിന്റെ ശബ്ദതാളം മാത്രം. നേരത്തെ പഠിച്ചിട്ടുള്ളതോ വിഡിയോയിൽ പറയുന്നതോ ആയ മാർഗനിർദേശങ്ങൾ പിന്തുടരണം. വേറൊരു അവസ്ഥയിൽ എത്തിയതായി തോന്നും. അപ്പോൾ ശരീരത്തെ വേർപെടുത്തി ഉയർത്തുന്നതായി സങ്കൽപ്പിക്കണം. എന്നാൽ ശരിയായ ശരീരം അനങ്ങുകയുമരുത്. തുടർക്രിയകൾക്ക് ശക്തമായ മനോബോധ്യം വേണം. ഇല്ലെങ്കിൽ മനോനില തെറ്റും. ചികിത്സയെന്നും ഫലിക്കാതെ വരാം.&lt;/p&gt;
  &lt;p&gt;പല സാധനകൾക്ക് ശേഷം ശരീരത്തിനകത്ത് തീപ്പൊള്ളലേറ്റതായി തോന്നും. ചെവിയിൽ എന്തോ ഇരമ്പും. മുറിയ്ക്കകമാകെ ഗൂഢത തങ്ങിനിൽക്കും. അഗാധ ഗർത്തത്തിലേക്കും കൊടുമുടി തുമ്പിലേക്കും മാറിമാറി പോകുന്നതായി അനുഭവപ്പെടും. ഈ അവസ്ഥയിൽ വലിയ ഭയം അനുഭവപ്പെടും. കൂരിരുട്ടിൽ നടുക്കടലിൽ ഒറ്റപ്പെട്ട പോലെ. ഭയപ്പെടരുത്. കരയരുത്. അങ്ങനെ ചെയ്താൽ ഭ്രാന്തായിപ്പോകും. ഈ ദുരിതങ്ങളിലൂടെ കടന്നുപോയാൽ പിന്നീടെത്തുക ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയിലാണത്രെ. കണ്ണ് തുറന്നാൽ ചുറ്റിലും നിറങ്ങളുടെ ഘോഷയാത്ര. സ്വശരീരത്തെ മുകളിൽ നിന്ന് കാണാം. മൃതദേഹം പോലെ തോന്നും. പക്ഷേ മരിച്ചെന്ന് കരുതി സങ്കടപ്പെടരുത്. പതിയെ സ്വന്തം ശരീരത്തിൽ നിന്ന് നീങ്ങാനാവും. ചുറ്റുമുള്ള ലോകത്തേക്ക് പാറിപ്പറക്കാം. എവിടെയും പോകാം. ആരെയും കാണാം. - ഇങ്ങനെയാണ് സാത്താൻ സേവക്കാർ ആ അനുഭവത്തെ വിവരിക്കുന്നത്. അതേസമയം ഇത് അന്ധവിശ്വാസം മാത്രമാണെന്നും ഇത്തരം ചെയ്തികൾ മതിഭ്രമമുണ്ടാക്കിയേക്കാമെന്നും മനഃശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പു നൽകുന്നുണ്ട്.&lt;/p&gt;
  &lt;p&gt;&lt;/p&gt;
  &lt;p&gt;&lt;strong&gt;കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻&lt;a href=&quot;https://t.me/worldfactsmalayalam&quot; target=&quot;_blank&quot;&gt;https://t.me/worldfactsmalayalam&lt;/a&gt;&lt;/strong&gt;&lt;/p&gt;

</content></entry><entry><id>worldfactsmalayalamarticles:ch2wuRo3F</id><link rel="alternate" type="text/html" href="https://teletype.in/@worldfactsmalayalamarticles/ch2wuRo3F?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=worldfactsmalayalamarticles"></link><title>⚜️അപ്രത്യക്ഷരായ ദമ്പതികൾ⚜️</title><published>2020-10-26T06:55:25.558Z</published><updated>2020-10-26T06:57:38.141Z</updated><summary type="html">&lt;img src=&quot;https://teletype.in/files/f8/d3/f8d3cd08-b41f-4d0c-a6f9-ffc98c408fe6.jpeg&quot;&gt;🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭
➿➿➿➿➿➿➿➿➿➿➿</summary><content type="html">
  &lt;figure class=&quot;m_original&quot;&gt;
    &lt;img src=&quot;https://teletype.in/files/f8/d3/f8d3cd08-b41f-4d0c-a6f9-ffc98c408fe6.jpeg&quot; width=&quot;590&quot; /&gt;
    &lt;figcaption&gt;Black Hole&lt;/figcaption&gt;
  &lt;/figure&gt;
  &lt;p&gt;🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭&lt;br /&gt;➿➿➿➿➿➿➿➿➿➿➿&lt;/p&gt;
  &lt;p&gt;കാറിനോടൊപ്പം നിഗൂഢതയിലേക്ക് അപ്രത്യക്ഷരായ ദമ്പതികൾ&lt;/p&gt;
  &lt;p&gt;1970 മെയ് മാസത്തിൽ ആണ് ഇന്നും ചുരുളഴിയാത്ത ഈ സംഭവം നടക്കുന്നത്. &lt;/p&gt;
  &lt;p&gt;ചിക്കാഗോയിൽ താമസിക്കുന്ന എഡ്വാർഡ് എന്നും സ്റ്റെഫാനിയ ആൻഡ്രൂസ് എന്നും പേരുള്ള ദമ്പതികൾ അത്യാവശ്യം നല്ല സാമ്പത്തിക ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരും സന്തോഷപരമായ ജീവിതം നയിക്കുന്നവരും ആയിരുന്നു. പറയത്തക്ക ശത്രുക്കളോ സാമ്പത്തിക പരാധീനതയോ അവർക്കില്ല. 63 വയസ്സ് പ്രായമുള്ള അവർ 2 പേരും ഒരേ സ്ഥാപനത്തിൽ വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നവരുമായിരുന്നു.&lt;/p&gt;
  &lt;p&gt;എല്ലാ വർഷവും നടക്കുന്നത് പോലെ അക്കൊല്ലവും ജീവനക്കാർക്കുവേണ്ടി ഒരു പാർട്ടി നടത്താൻ അവരുടെ കമ്പനി തീരുമാനിച്ചു. ഒരു മുന്തിയ ഹോട്ടലിൽ തന്നെ പാർട്ടിയും നിശ്ചയിച്ചു. കമ്പനി മുൻകൂട്ടി അറിയിച്ച പ്രകാരം നിശ്ചിത ദിവസം വൈകുന്നേരം ജോലി പാർട്ടിക്ക് വേണ്ടി അവർ തങ്ങളുടെ കാറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു. കൃത്യ സമയത്തു തന്നെ പാർട്ടിയിൽ പങ്കെടുത്തു. പാട്ടും കൂത്തും ഡാൻസും ഒക്കെ ആയി അവർ അവിടെ ആ രാത്രിയിൽ ആർത്തുല്ലസിച്ചു.&lt;/p&gt;
  &lt;p&gt;അങ്ങനെ പാർട്ടി നടക്കുമ്പോൾ ആണ്‌ എഡ്‌വാർഡിൽ നിന്നും പൊടുന്നനെ ഭാവവ്യത്യാസം കൂടെയുള്ളവർക്ക് ഫീൽ ചെയ്തത്. ആദ്യം വളരെ സന്തോഷത്തോടെആയിരുന്നു പങ്കെടുത്തതെങ്കിലും ഇടയ്ക്കു എഡ്വാർഡ് തനിക്കു എന്തോ ചെറിയ അസ്വസ്ഥത തോന്നുന്നു എന്ന് കൂട്ടുകാരോട് പറഞ്ഞു. &lt;/p&gt;
  &lt;p&gt;പാർട്ടിയിൽ സത്കരിച്ച മദ്ധ്യം തലയ്ക്കു പിടിച്ചതാകാം എന്ന് കരുതി അത് ആരും കാര്യമാക്കി എടുത്തില്ല. അധികം വൈകാതെ അവർ പാർട്ടി തീരുന്നതിനു മുൻപ് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു. പാർട്ടിയിൽ പങ്കെടുത്തിരുന്ന ഭാര്യയെയും കൂട്ടി പാർക്കിംഗ് ഏരിയയിൽ വന്നു കാർ എടുത്തു .&lt;/p&gt;
  &lt;p&gt;ധൃതിയിൽ വാഹനം എടുത്തു പോകുന്നതിനിടയിൽ കാറിന്റെ സൈഡ് നൈസ് ആയിട്ട് ഒന്ന് മതിലിൽ ഉരസി. എങ്കിലും, പോട്ട് പുല്ലു എന്ന രീതിയിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ എഡ്വാർഡ് കാർ ഓടിച്ചു കൊണ്ട് പോകുകയായിരുന്നു. “ഇതൊക്കെ എന്ത്.. ഇത് ചെറുത്‌” എന്ന ഒരു ഭാവം ഭാര്യയ്ക്കും. പിറ്റേ ദിവസം ആ ദമ്പതികളെ കുറിച്ച് കാണാനില്ല എന്ന പരാതി ആണ്‌ പോലീസിനു ലഭിച്ചത് . പോലീസ് തകൃതിയായി അന്വേഷിച്ചെങ്കിലും ദമ്പതികളെ കുറിച്ച് ഒരു അറിവും ലഭിച്ചില്ല. എന്തിനു, കാർ പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.&lt;/p&gt;
  &lt;p&gt;പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. അവരിൽ നിന്നും കിട്ടിയ വിവരം ഇപ്രകാരാമായിരുന്നു: പോകാനായി കാർ എടുക്കുമ്പോൾ ഭാര്യ കരയുകയും ദയവു ചെയ്തു അങ്ങോട്ട്‌ ഡ്രൈവ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഭർത്താവു അത് ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് പാർക്കിംഗ് സെക്യൂരിറ്റി വെളിപ്പെടുത്തി. &lt;/p&gt;
  &lt;p&gt;ആരോ നിയന്ത്രിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു എഡ്‌വേർഡ്‌ ഡ്രൈവ് ചെയ്തിരുന്നത് എന്നാണ് ജീവനക്കാർ പറഞ്ഞത്.&lt;/p&gt;
  &lt;p&gt;ആ സ്ത്രീ ഇടയ്ക്കു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം അതൊന്നും കേൾക്കുന്നതായി പോലും തോന്നിയില്ല. വേറെ ഏതോ ഒരു ലോകത്തിൽ എത്തിപ്പെട്ട ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്. ഹോട്ടൽ ഗേറ്റ് കടന്നു ഇരുട്ടിൽ ആ കാറും ദമ്പതികളും മറയുന്നതു വരെ ജീവനക്കാർ നോക്കി നിന്നു. പിന്നീട് ഒരിക്കലും ആരും ആ ദമ്പതികളെ കണ്ടിട്ടില്ല. കാർ ഓടിച്ചു കയറിയ ഇരുട്ടിൽ നിന്നും അവർ പിന്നീട് തിരിച്ചു വെളിച്ചത്തിലേകു വന്നതേയില്ല.&lt;/p&gt;
  &lt;p&gt;ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു പോലീസ് ഒരു നിഗമനത്തിൽ എത്തി. പാർട്ടിക്കിടയിൽ Edward നു ഉണ്ടായ അസ്വസ്ഥത മൂലം ആവാം അവർ നേരത്തെ പാർട്ടി തീരുന്നതിനു മുമ്പേ ഇറങ്ങിയത്. അതിലുള്ള അമർഷം കൊണ്ടാകാം ഭാര്യ കാറിൽ ഇരുന്നു തന്റെ വിഷമം പങ്കുവെച്ചത്. തനിക്കുള്ള അസ്വസ്ഥത കൊണ്ടും ടെൻഷൻ കാരണവും വാഹനം ഉരസിയത് അദ്ദേഹം കാര്യമാക്കിയില്ല.. പോകുന്നവഴി edward ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവച്ചിരിക്കാം എന്നും നിയന്ത്രണം വിട്ട കാർ എന്തെങ്കിലും അപകടത്തിൽ പെട്ടിരിക്കാം എന്നും പോലീസ് ഊഹിച്ചു . അതനുസരിച്ചു അന്വേഷണം ആരംഭിച്ചു.&lt;/p&gt;
  &lt;p&gt;എന്നാൽ അന്വേഷണത്തിൽ അടുത്തുള്ള പ്രദേശങ്ങളിൽ ഒരിടത്തും ആ ദിവസം ഒരു ആക്സിഡന്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി. പാർട്ടി കഴിഞ്ഞു പോകുന്ന വഴിയിൽ ഒരു പാലം ഉണ്ട്.. ചിക്കാഗോ നദി യുടെ കുറുകെ പണിതിരിക്കുന്ന ആ പാലത്തിൽ കൂടി ആണ്‌ അവർ വീട്ടിലേക്കു പോകുന്നത്. വാഹനം പാലത്തിൽ ഇടിച്ചു നദിയിലേക്കു വീണിരിക്കാം എന്ന ഒരു സാധ്യതയും മുൻപോട്ടു വെച്ചു. എന്നാൽ പാലത്തിൽ അപകടം നടന്നതിന്റേതായ ഒരു സൂചനയും ലഭിച്ചില്ല. എങ്കിലും കാർ നദിയിൽ വീഴാൻ ആണ് സാധ്യത കൂടുതൽ എന്ന് അനുമാനിച്ചു പോലീസ് നദിയിൽ തിരച്ചിൽ നടത്തി. നദിയിൽ നിന്നും കുറെ വാഹനങ്ങൾ ലഭിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.&lt;/p&gt;
  &lt;p&gt;നദിയിൽ നിന്നും കിട്ടിയ വാഹനങ്ങളിൽ ഇവരെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ കിട്ടുമോയെന്നു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൂടുതൽ ആഴത്തിൽ വരെ തെളിവിനായി തിരച്ചിൽ നടത്തി. കൂടുതൽ വ്യാപിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അവരുടെ വീടുകളിൽ നിന്നും ഒന്നും മോഷണം പോയതായോ എന്തെങ്കിലും അസ്വാഭാവികമായി സംഭവിച്ചതായതോ ആയ ഒരു സാഹചര്യവും ഇല്ല എന്നും പോലീസ് മനസ്സിലാക്കി. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന് ഉള്ള സംശയത്തിനും അതോടെ പ്രസക്തി ഇല്ലാതായി.&lt;/p&gt;
  &lt;p&gt;കുറച്ചു ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സാധാരണ മിസ്സിംഗ് കേസ് പോലെ അതും ഫയൽ ചെയ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരു സൈക്കോ ആയ ആൾ താൻ ഈ ദമ്പതികളെ കൊലചെയ്തു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി. അതോടൊപ്പം മറ്റൊരു സൈക്കോ മനുഷ്യൻ കൂടി കൊലപാതകം നടത്തിയതായി അവകാശപ്പെട്ടു. ദമ്പതികളെ കൊന്നശേഷം കാർ ഉൾപ്പെടെ ഒരു കുളത്തിൽ തള്ളി എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ഇതുപ്രകാരം പോലീസ് നിരവധി തിരച്ചിലുകൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെ ഇവർ പറയുന്നത് വെറുതെയാണെന്നു ബോധ്യപ്പെട്ടു. 1978 ൽ ഈ ദമ്പതികളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും പറയാനായില്ല.&lt;/p&gt;
  &lt;p&gt;അവർ ടൈം ട്രാവലലിൽ പെട്ടു വേറെ ഏതേലും സ്ഥലകാലങ്ങളിലേക്ക് പോയിരിക്കാം എന്ന് പലരും വിശ്വസിക്കുന്നു. ശരിക്കും ആ രാത്രിയിൽ എന്താണ് സംഭവിച്ചത്? അവർ പോയത് മറ്റേതെങ്കിലും ലോകത്തേക്കായിരിക്കുമോ?പാർട്ടിയിൽ വിളമ്പിയ മദ്യം എല്ലാവരും കഴിച്ചതാണ്. വേറെ ആർക്കും ഒരു തരത്തിലും ഉള്ള പ്രശ്നം ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടാണ് അദ്ദേഹം നിർവികാരൻ ആയി ഇരുന്നത്? അവർ എങ്ങോട്ടു ആണ് അപ്രത്യക്ഷർ ആയതു?&lt;/p&gt;
  &lt;p&gt;ബ്ലാക് ഹോൾ ഭൂമിയിൽ ഉണ്ടെന്നും അവർ അതിൽ അകപ്പെട്ടു മറ്റേതെങ്കിലും ലോകത്തു എത്തിപ്പെട്ടു എന്നും പോലുള്ള നിരവധി ഊഹാപോഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എങ്കിലും ഈ ദമ്പതികൾ കാർ സഹിതം അപ്രത്യക്ഷരായതിന്റെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.&lt;/p&gt;
  &lt;p&gt;കടപ്പാട്: ഓൺലൈൻ&lt;/p&gt;
  &lt;p&gt;&lt;/p&gt;
  &lt;p&gt;&lt;strong&gt;കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻&lt;a href=&quot;https://t.me/worldfactsmalayalam&quot; target=&quot;_blank&quot;&gt;https://t.me/worldfactsmalayalam&lt;/a&gt;&lt;/strong&gt;&lt;/p&gt;

</content></entry><entry><id>worldfactsmalayalamarticles:ebbt5EOGt</id><link rel="alternate" type="text/html" href="https://teletype.in/@worldfactsmalayalamarticles/ebbt5EOGt?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=worldfactsmalayalamarticles"></link><title>സാത്താൻ ആരാധന എന്ത്? എങ്ങനെ നടക്കുന്നു?</title><published>2020-10-09T08:12:39.296Z</published><updated>2020-10-09T08:35:37.593Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://teletype.in/files/71/57/71576ce6-e290-48b4-87d0-ffd0bf6b44b8.png"></media:thumbnail><summary type="html">&lt;img src=&quot;https://teletype.in/files/0e/dc/0edcd50f-b6f7-4ad3-b30a-532da03980ee.jpeg&quot;&gt;കേരളത്തിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സാത്താൻ ആരാധന ചർച്ചയാകുന്നു. ഏതാനും വർഷം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാതാപിക്കളെയും സഹോദരിയെയും ബന്ധുവിനെയും വധിച്ച കേസില്‍ പ്രതിയായ യുവാവിന്റെ പുറത്തുവന്ന മൊഴികളുടെ സാഹചര്യത്തിലാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.</summary><content type="html">
  &lt;figure class=&quot;m_original&quot;&gt;
    &lt;img src=&quot;https://teletype.in/files/0e/dc/0edcd50f-b6f7-4ad3-b30a-532da03980ee.jpeg&quot; width=&quot;1000&quot; /&gt;
  &lt;/figure&gt;
  &lt;p&gt;കേരളത്തിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സാത്താൻ ആരാധന ചർച്ചയാകുന്നു. ഏതാനും വർഷം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാതാപിക്കളെയും സഹോദരിയെയും ബന്ധുവിനെയും വധിച്ച കേസില്‍ പ്രതിയായ യുവാവിന്റെ പുറത്തുവന്ന മൊഴികളുടെ സാഹചര്യത്തിലാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.&lt;/p&gt;
  &lt;p&gt;കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമായിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊച്ചി കേന്ദ്രമായി സാത്താന്‍ ആരാധന വര്‍ധിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്നത് കേരളത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ മുൻപന്തിയിലുള്ള കത്തോലിക്കാ സഭയെയാണ്. സാത്താന്‍ ആരാധനയുടെ പ്രധാന ഘടകം കത്തോലിക്കാ സഭയും വിശ്വാസികളും പരിപാവനമായി കണക്കാക്കുന്ന തിരുവോസ്തി തന്നെയാണെന്നതാണ് കത്തോലിക്കാ സഭയുടെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പിന്നിലുള്ള കാരണവും.&lt;/p&gt;
  &lt;p&gt;ബ്ലാക്ക് മാസ് അധവാ കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധന കേരളത്തിലും വ്യാപകമാകുന്നുണ്ടെന്നും ഇതിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി 2012-ല്‍ പുറത്തിറക്കിയ ഒരു പഠന രേഖയില്‍ നിര്‍ദേശിച്ചിരുന്നു.&lt;/p&gt;
  &lt;p&gt;എന്താണ് കറുത്ത കുര്‍ബാന അധവാ ബ്ലാക്ക് മാസ്&lt;/p&gt;
  &lt;p&gt;പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താന്‍ ആരാധന എന്ന പേരില്‍ അറിയപ്പെടുന്ന കറുത്ത കുര്‍ബാനയുടെ തുടക്കം. റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കുര്‍ബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവന്‍ ഗ്രൂപ് 1968ല്‍ 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് കൂടുതല്‍ ആരാധകരുണ്ടായത്.&lt;/p&gt;
  &lt;p&gt;കറുത്ത കുര്‍ബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ പറയുന്നതിങ്ങനെയാണ്. “സ്ത്രീയുടെ നഗ്ന ശരീരമാണ് കറുത്ത കുര്‍ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി(ഓസ്തി സൂക്ഷിക്കുന്ന സ്ഥലം) കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. &lt;/p&gt;
  &lt;p&gt;പൈശാചിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാര്‍ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുര്‍ബാന പ്രതിഷ്ഠിച്ച അള്‍ത്താരയും സക്രാരിയുമായി കാര്‍മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത്. കുര്‍ബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോള്‍ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാര്‍മികന്‍.”&lt;/p&gt;
  &lt;p&gt;കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏതാനും വര്‍ഷം മുമ്പ് പുറത്തുവന്നിരുന്നു. ഇതിനത്തുടര്‍ന്ന് കത്തോലിക്ക സഭ വിശുദ്ധ കുര്‍ബാന കൈയില്‍ നല്‍കുന്ന പതിവ് നിര്‍ത്തലാക്കാന്‍ വൈദികര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൈകളില്‍ സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധന സംഘങ്ങളുടെ പക്കലെത്തുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു വൈദികരും വിശ്വാസികളും മുന്‍കരുതലെടുക്കണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നേരത്തേ വൈദികര്‍ക്കും വിശ്വാസികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. സാത്താന്‍ ആരാധന കേരളത്തില്‍ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് അന്നു പോലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇടക്കാലത്ത് ആലപ്പുഴ ജില്ലയിലെ ചില പള്ളികളില്‍ നിന്നു സക്രാരി മോഷണം പോയ സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.&lt;/p&gt;
  &lt;p&gt;സാത്താന്‍ ആരാധന വ്യാപകമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിക്കാത്തതാണ് പൊലീസിന് ഈ വിഷത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാതെ പോകുന്നതിന് പിന്നില്‍. അതേസമയം സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും പുറത്തുവന്നതോടെ തിരുവോസ്തി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും വിശ്വാസികളെ ബോധവല്‍ക്കരിക്കാനുമായ കാര്യങ്ങൾ കത്തോലിക്കാ സഭ വീണ്ടും ഗൗരവത്തിലെടുക്കുന്നു.&lt;/p&gt;
  &lt;p&gt;തിരുവോസ്തിയും സക്രാരിയും&lt;br /&gt;വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി നല്‍കാനായി തയാറാക്കുന്ന ഗോതമ്പ് ഉപയോഗിച്ചു തയാറാക്കുന്ന ചെറിയ അപ്പമാണ് ഓസ്തി. സഭയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിലാണ് ഓസ്തിയും കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞും തയാറാക്കുന്നത്. വളരെ സൂക്ഷ്മതയോടെയും പരിപാവനവുമായി സൂക്ഷിക്കുന്ന ഓസ്തി കൂര്‍ബാനയുടെ ഭാഗമായി വൈദികന്‍ കൂദാശ ചെയ്യുമ്പോള്‍ മാത്രമാണ് ഓസ്തിക്കു പവിത്രത കൈവരുന്നത്. കുര്‍ബാനയില്‍ വൈദികന്‍ ആശിര്‍വദിക്കുമ്പോള്‍ ഓസ്തിയും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറുന്നുവെന്നാണ് വിശ്വാസം.&lt;/p&gt;
  &lt;p&gt;കുര്‍ബാനയില്‍ ആശിര്‍വദിക്കപ്പെട്ട ഗോതമ്പ് അപ്പത്തെയാണ് തിരുവോസ്തിയെന്നു പറയുന്നത്. ഇത്തരത്തില്‍ ആശിര്‍വദിക്കപ്പെട്ട തിരുവോസ്തി അള്‍ത്താരയില്‍ തന്നെ പ്രത്യേകം തയാറാക്കിയിട്ടുള്ള അറയിലാണ് സൂക്ഷിക്കുക. സക്രാരി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം പൂട്ടും ഇതിനുണ്ടാകും. കുര്‍ബാനയുടെ ഭാഗമായി വൈദികനു മാത്രമാണ് സക്രാരി തുറക്കാന്‍ അനുവാദമുള്ളത്.&lt;/p&gt;
  &lt;p&gt;&lt;/p&gt;
  &lt;p&gt;Source: Indian express malayalam&lt;/p&gt;
  &lt;p&gt;&lt;/p&gt;
  &lt;p&gt;&lt;strong&gt;കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻&lt;a href=&quot;https://t.me/worldfactsmalayalam&quot; target=&quot;_blank&quot;&gt;https://t.me/worldfactsmalayalam&lt;/a&gt;&lt;/strong&gt;&lt;/p&gt;

</content></entry><entry><id>worldfactsmalayalamarticles:Worldfactsmalayalam</id><link rel="alternate" type="text/html" href="https://teletype.in/@worldfactsmalayalamarticles/Worldfactsmalayalam?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=worldfactsmalayalamarticles"></link><title>ഏറ്റവും കുറഞ്ഞ ശമ്പളം 36 ലക്ഷം, വീസയെടുത്താല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം!</title><published>2020-10-09T07:20:55.650Z</published><updated>2020-10-09T08:37:21.899Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://teletype.in/files/18/d5/18d5e9ed-32e6-4f70-8a2c-427191f64328.png"></media:thumbnail><summary type="html">&lt;img src=&quot;https://teletype.in/files/36/c9/36c9b576-ea7c-47db-9dd8-2e2578fe2f36.jpeg&quot;&gt;രണ്ടു പ്രധാന ദ്വീപുകളും നിരവധി ചെറിയ ദ്വീപുകളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര കോമൺ‌വെൽത്ത് രാജ്യമാണ് ആന്‍റിഗ്വ ആൻഡ് ബാർബുഡ. അറ്റ്ലാന്റിക്, കരീബിയൻ കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം പവിഴബീച്ചുകള്‍ക്കും മഴക്കാടുകൾക്കും മനോഹരമായ റിസോർട്ടുകൾക്കും പേരുകേട്ടതാണ്. പഞ്ചസാരത്തോട്ടങ്ങളുടെയും റം ഡിസ്റ്റിലറികളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന ആന്‍റിഗ്വ അടുത്ത കാലത്തായി സഞ്ചാരികളുടെ വരവ് മൂലം കടൽ വിഭവങ്ങൾക്കും ഗുണനിലവാരമുള്ള റമ്മിനും കൂടുതല്‍ പ്രശസ്തമായിട്ടുണ്ട്. മറ്റു കരീബിയന്‍ ദ്വീപുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണ് എന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.</summary><content type="html">
  &lt;figure class=&quot;m_original&quot;&gt;
    &lt;img src=&quot;https://teletype.in/files/36/c9/36c9b576-ea7c-47db-9dd8-2e2578fe2f36.jpeg&quot; width=&quot;850&quot; /&gt;
  &lt;/figure&gt;
  &lt;p&gt;രണ്ടു പ്രധാന ദ്വീപുകളും നിരവധി ചെറിയ ദ്വീപുകളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര കോമൺ‌വെൽത്ത് രാജ്യമാണ് ആന്‍റിഗ്വ ആൻഡ് ബാർബുഡ. അറ്റ്ലാന്റിക്, കരീബിയൻ കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം പവിഴബീച്ചുകള്‍ക്കും മഴക്കാടുകൾക്കും മനോഹരമായ റിസോർട്ടുകൾക്കും പേരുകേട്ടതാണ്. പഞ്ചസാരത്തോട്ടങ്ങളുടെയും റം ഡിസ്റ്റിലറികളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന ആന്‍റിഗ്വ അടുത്ത കാലത്തായി സഞ്ചാരികളുടെ വരവ് മൂലം കടൽ വിഭവങ്ങൾക്കും ഗുണനിലവാരമുള്ള റമ്മിനും കൂടുതല്‍ പ്രശസ്തമായിട്ടുണ്ട്. മറ്റു കരീബിയന്‍ ദ്വീപുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണ് എന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.&lt;/p&gt;
  &lt;p&gt;ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. യുഎസ്, യൂറോപ്പ് മുതലായ ഇടങ്ങളില്‍ ഈ സമയത്ത് ശൈത്യകാലമായതിനാല്‍ അവിടങ്ങളില്‍നിന്നു ധാരാളം ആളുകള്‍ ഈ സമയത്ത് ഇവിടെത്തുന്നു. മേയ്, ജൂണ്‍ മാസങ്ങളും തെറ്റില്ലാത്ത കാലാവസ്ഥയാണ് എന്ന് പറയാം.&lt;/p&gt;
  &lt;p&gt;കാഴ്ചകൾക്കപ്പുറം കൂടുതൽ സന്തോഷം നൽകുന്ന വാർത്തകളും ഈ നാടിനുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വര്‍ക്ക് വീസകള്‍ ഓണ്‍ലൈനായി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുകയാണ് കരീബിയൻ കടലിലെ ആന്‍റിഗ്വ ആൻഡ് ബാർബുഡ. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ‘നൊമാഡ് ഡിജിറ്റല്‍ റസിഡന്‍സ് പ്രോഗ്രാം’ പ്രകാരം രണ്ടു വര്‍ഷത്തേക്ക് വര്‍ക്ക് വീസ ലഭിക്കും. ഒരാള്‍ക്ക്, ഇവിടെയുള്ള കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്തുകൊണ്ട് ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 50,000 ഡോളർ (36,74,100 രൂപ) ശമ്പളമായി നേടാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. നിലവിൽ രാജ്യത്ത് സാന്നിധ്യമില്ലാത്ത എന്നാൽ മറ്റു രാജ്യങ്ങളിൽ വേരുകളുള്ള കമ്പനികൾക്കാണ് ഇത്തരത്തിൽ തൊഴിലാളികളെ കൊണ്ടുവരാൻ അവസരം. കൂടാതെ സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും ഈ വിസയിൽ ജോലി ചെയ്യാം. ഈ വിസ കാലാവധിയിൽ എത്ര പ്രാവശ്യം വേണമെങ്കിലും അകത്തേയ്ക്കും പറത്തേയ്ക്കും പോകാം. കൂടാതെ വിസയ്ക്ക് അപേക്ഷിക്കുന്നവർ ആന്‍റിഗ്വ ആൻഡ് ബാർബുഡ പൗരന്മാരാകരുത് എന്ന നിബന്ധനയുമുണ്ട്.&lt;/p&gt;
  &lt;p&gt;വിദേശജോലികളുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് അത് നല്‍കുന്ന സാമ്പത്തിക സുരക്ഷിതത്വം. ഒരേ ജോലിക്കു തന്നെ വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രതിഫലത്തില്‍ വലിയ വ്യത്യാസമുണ്ട്. അനുഭവപരിചയവും മികച്ച ശമ്പളവും ആഗ്രഹിക്കുന്നവരാണ് മറ്റു രാജ്യങ്ങളില്‍ ജോലിക്കു പോകുന്നവരിലേറെയും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കാരണം പുറംരാജ്യങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് ചിന്തിക്കാനാവില്ല.&lt;/p&gt;
  &lt;p&gt;സ്വന്തം നാട്ടിലിരുന്ന് വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ ഒരുക്കുന്നുണ്ട്‌. മറ്റിടങ്ങളില്‍ പോകുമ്പോഴുള്ള ജീവിതമാറ്റങ്ങളും ചെലവുകളും ഒഴിവാക്കാം എന്നു മാത്രമല്ല, മികച്ച ശമ്പളവും ഇത്തരം ജോലികളുടെ പ്രത്യേകതയാണ്.&lt;/p&gt;
  &lt;p&gt;ദൂരെയിരുന്നു മാത്രമല്ല, ഈ കരീബിയന്‍ രാജ്യത്തിനകത്തു നിന്നും ജോലി ചെയ്യാം. മികച്ച ടെലികമ്യൂണിക്കേഷൻ, ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണ് എന്നത് മാത്രമല്ല വളരെ കുറഞ്ഞ കോവിഡ് നിരക്ക് ആണ് ഇവിടെയുള്ളത് എന്നതിനാല്‍ ആരോഗ്യത്തെക്കുറിച്ച് വേവലാതിയും വേണ്ട. യോഗ്യത നേടുന്ന വ്യക്തികൾക്ക് രണ്ടു വർഷം വരെയുള്ള പ്രത്യേക റസിഡന്റ് അംഗീകാരമാണ് ലഭിക്കുക.&lt;/p&gt;
  &lt;p&gt;അപേക്ഷിക്കേണ്ട വിധം&lt;/p&gt;
  &lt;p&gt;നൊമാഡ് ഡിജിറ്റൽ റെസിഡൻസ് വീസയ്ക്കുള്ള അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് ആയ https://antiguanomadresidence.com വഴിയാണ് സമർപ്പിക്കേണ്ടത്.&lt;/p&gt;
  &lt;p&gt;വീസയ്ക്കായി വേണ്ട കാര്യങ്ങള്‍&lt;/p&gt;
  &lt;p&gt;∙ ഫീസ്‌ അടച്ചതിന്‍റെ തെളിവ്. ഈ ഫീസ്‌ മടക്കി നല്‍കുന്നതല്ല.&lt;/p&gt;
  &lt;p&gt;∙ പാസ്‌പോർട്ട് സൈസ് ഫോട്ടോ: 2 x 2 ഇഞ്ച് (51 x 51 മില്ലീമീറ്റർ). തല താടിയുടെ അടിയിൽനിന്ന് മുകള്‍ഭാഗം വരെ 25 - 35 മില്ലിമീറ്റർ.&lt;/p&gt;
  &lt;p&gt;∙ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്&lt;/p&gt;
  &lt;p&gt;∙ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലേക്കുള്ള മെഡിക്കൽ ഇൻഷുറൻസ് എടുത്തതിന്‍റെ തെളിവ്&lt;/p&gt;
  &lt;p&gt;∙ 16 വയസ്സിനു മുകളിലുള്ള ഓരോ അപേക്ഷകനും പൊലീസ് ക്ലിയറന്‍സ് സമര്‍പ്പിക്കണം&lt;/p&gt;
  &lt;p&gt;∙ പ്രധാന അപേക്ഷകനും അപേക്ഷ നൽകിയ മറ്റ് ആശ്രിതരുമായുള്ള ബന്ധത്തിന്‍റെ തെളിവ്&lt;/p&gt;
  &lt;p&gt;∙ സ്വയം തൊഴിൽ ഉൾപ്പെടെയുള്ള ജോലികളുടെ വിവരങ്ങള്‍&lt;/p&gt;
  &lt;p&gt;∙ പ്രധാന അപേക്ഷകന്‍റെ സത്യവാങ്‌മൂലം&lt;/p&gt;
  &lt;p&gt;(എ) പ്രതീക്ഷിക്കുന്ന വരുമാനം (50,000 യുഎസ് ഡോളറിൽ കുറയാതെ)&lt;/p&gt;
  &lt;p&gt;(ബി) താമസിക്കുന്ന ഓരോ വര്‍ഷവും തന്‍റെയും ആശ്രിതരുടെയും കാര്യങ്ങള്‍ നോക്കാനുള്ള മാര്‍ഗങ്ങള്‍ കൈവശം ഉണ്ട് എന്നുള്ളത്&lt;/p&gt;
  &lt;p&gt;&lt;br /&gt;ഫീസ്, അപേക്ഷിക്കേണ്ട രീതി&lt;/p&gt;
  &lt;p&gt;∙ റീഫണ്ട് ചെയ്യാത്ത എൻ‌ഡി‌ആർ വീസ ഫീസ് അപേക്ഷയോടൊപ്പം അടക്കേണ്ടതുണ്ട്.&lt;/p&gt;
  &lt;p&gt;&lt;br /&gt;ഫീസ്‌ വിവരങ്ങള്‍ ചുവടെ:&lt;/p&gt;
  &lt;p&gt;∙ ഒറ്റ അപേക്ഷകൻ : 1,500.00 ഡോളർ (1,10,164.20 രൂപ)&lt;/p&gt;
  &lt;p&gt;∙ ദമ്പതികൾ : 2,000.00 ഡോളർ (1,46,885.60 രൂപ )&lt;/p&gt;
  &lt;p&gt;∙ 3 പേരോ അതിൽ കൂടുതലോ ഉള്ള കുടുംബം: 3,000.00 ഡോളർ (2,20,372.50 രൂപ)&lt;/p&gt;
  &lt;p&gt;നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇമെയിൽ വഴി അപേക്ഷകനെ അക്കാര്യം അറിയിക്കും. ക്രെഡിറ്റ് കാർഡ് മുഖേനയാണ് ഫീസ് അടക്കേണ്ടത്. ഫീസ്‌ അടച്ചതിന്റെ രസീത് അപേക്ഷയോടൊപ്പം നല്‍കണം.&lt;/p&gt;
  &lt;p&gt;Source: Manorama Online&lt;/p&gt;
  &lt;p&gt;&lt;strong&gt;കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻&lt;a href=&quot;https://t.me/worldfactsmalayalam&quot; target=&quot;_blank&quot;&gt;https://t.me/worldfactsmalayalam&lt;/a&gt;&lt;/strong&gt;&lt;/p&gt;

</content></entry></feed>