Malabar Vision
@malabarvisiononline
8 posts

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

കടപ്പാട് : ലൂക്ക

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍

"നാം ചെന്നെത്തുന്ന സമുദ്രങ്ങളെല്ലാം നമുക്കു സ്വന്തം" എന്ന ധാര്‍ഷ്ട്യത്തോടെ എത്തിയ വെള്ളക്കാരായിരുന്നല്ലോ പോര്‍ച്ചുഗീസുകാര്‍. 1498-ല്‍ ഗാമയിലൂടെ ആദ്യ കാല്‍പ്പാടുകള്‍ വച്ച പറങ്കികള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് നമ്മുടെ കടലിന്റെ അധിപരായെന്ന് ചരിത്രം പറയുന്നു. കര്‍ത്താസ്സ് എന്ന സമ്മതപത്രം വാങ്ങിയിരുന്നവര്‍ക്കു മാത്രമേ കപ്പലോടിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. അപ്പോള്‍ പിന്നെ കടല്‍ മാര്‍ഗമുള്ള കച്ചവടവും അവരുടെ അധീനതയിലായിരിക്കുമല്ലോ. ഇങ്ങനെയൊക്കെയായിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോടിനെ അധികകാലം അടക്കിവാണ ശക്തിയാകാന്‍ കഴിഞ്ഞില്ല. അതിനു പിന്നില്‍ കര്‍ത്താസ്സുകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു മരക്കാര്‍ കുടുംബത്തിന്റെ അധികമാരും കേള്‍ക്കാത്ത ചില ചെയ്തികളുമുണ്ട്.

കൊറോണയുടെ വേഷപ്പകർച്ചകൾ

.

ആഗോളമഹാമാരികള്‍: രോഗനിയന്ത്രണത്തിന്റെ ശാസ്ത്രവും ചരിത്രവും.

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട COVID_19 എന്ന പേര് വിളിക്കപ്പെട്ട കൊറോണ വൈറസ് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് പതിനായിരക്കണക്കിന്‌ ജനങ്ങൾ രോഗബാധിതരായിക്കുകയാണ്. അയ്യായിരത്തോളം പേര്‍ മരണമടയുകയും ചെയ്തു.

ഉപയോക്താക്കളുടെയെല്ലാം കോള്‍ റെക്കോര്‍ഡുകള്‍ ശേഖരിച്ച് സര്‍ക്കാര്‍; പരാതിയുമായി ടെലികോം കമ്പനികള്‍

രാജ്യത്തുടനീളമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഫോണ്‍വിളി രേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നീക്കണമാണിതെന്നും സര്‍ക്കാര്‍ രഹസ്യനിരീക്ഷണം നടത്തുകയാണെന്നുമുള്ള വിമര്‍ശനമുയരുന്നുണ്ട്. 

കൊറോണയെ പ്രതിരോധിക്കാന്‍ പ്ലേഗ് കാലത്തെ ബ്രിട്ടീഷ് നിയമം ഉപയോഗപ്പെടുത്തുമ്പോള്‍

1855-ൽ ചൈനയിലെ യൂനാൻ പ്രവിശ്യയിൽ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഇന്ത്യയിലെത്തിയപ്പോഴാണ് ബോംബെ പ്രസിഡൻസി ആശങ്കയിലായത്. പ്ലേഗ് ബാധയെ തടയാൻ പരിശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകരാനായി ഒരു കൊച്ചു നിയമം തയ്യാറാക്കി. ദി എപിഡമിക്ക് ഡിസീസ് ആക്ട് 1897, അഥവാ പകർച്ചവ്യാധി നിയന്ത്രണ നിയമം.

വര്‍ക്ക് ഫ്രം ഹോം; ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ താളം തെറ്റി, ഇന്ത്യയില്‍ അതിലേറെ കഷ്ടം

കൊറോണ ഭീതിയെ തുടര്‍ന്ന് ഐടി വ്യവസായ മേഖല വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരികയാണ്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചത് നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതര്‍.

വേലിയേറ്റ-വേലിയിറക്കം കാരണം ഭൂമിയുടെ സ്വയം ഭ്രമണ വേഗത കുറയുന്നുണ്ട്.

വേലിയേറ്റ-വേലിയിറക്കം കാരണം ഭൂമിയുടെ സ്വയം ഭ്രമണ വേഗത കുറയുന്നുണ്ട്. ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം 25 മണിക്കൂർ ആവും !